പല നടന്മാരും കഥാപാത്രങ്ങളായി ജീവിക്കുന്നത് ഒട്ടേറെ തവണ നാം സ്‌ക്രീനിൽ കണ്ടിട്ടുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന് വേണ്ടി തന്റെ ജീവൻ ബലികൊടുത്ത ഒരു നടനുണ്ടായിരുന്നു, ഹീത്ത് ലെഡ്ജർ! ഹീത്ത് ലെഡ്ജർ എന്ന നടനെ അധികമാരും അറിയണമെന്നില്ല, എന്നാൽ ജോക്കർ എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരും ഉണ്ടാവുകയുമില്ല. ജോക്കർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടനവിസ്മയമായിരുന്നു ഹീത്ത് ലെഡ്ജറെന്ന ഓസ്ട്രേലിയൻ പ്രതിഭ.
സംഭവബഹുലമായിരുന്നു ലെഡ്ജറുടെ ജീവിതകഥ. 1979 ഏപ്രിൽ നാലിന് വെസ്റ്റേൺ ഓസ്ട്രേലിയയിലായിരുന്നു ഹീത്തിന്റെ ജനനം. തന്റെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ചെസ്സിലും ഐസ്ഹോക്കിയിലും മികവ് പുലർത്തിയ ലെഡ്ജർ ആഗ്രഹിച്ചിരുന്നത് ഒരു അഭിനേതാവാകാനായിരുന്നു. അവന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത് അവന്റെ സഹോദരിയും നടിയുമായിരുന്ന കെയ്റ്റായിരുന്നു. ഓസ്ട്രേലിയയിലെ ഒരു ടിവി ഷോയിൽ അവൻ കരിയർ ആരംഭിച്ചു. തന്റെ സ്വപ്‌നങ്ങൾ പതിയെ പതിയെ സാക്ഷാൽകരിക്കാൻ അവൻ കഠിനാദ്ധ്യാനം ചെയ്തു. അധികം വൈകാതെ തന്നെ അവൻ തിരശീലയിൽ പ്രത്യക്ഷപ്പെട്ടു. 1995 ൽ അവൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ അഭിനേതാവെന്ന നിലയിൽ ശ്രദ്ധപിടിച്ചു പറ്റാൻ 2005 വരെ അവന് കാത്തിരിക്കേണ്ടി വന്നു.
രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ ബ്രോക്ക്മാക്ക് മൗണ്ടൈൻ എന്ന സിനിമയിൽ ഹീത്ത് അവതരിപ്പിച്ച എന്നിസ് ഡെൽമാർ എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടി. ഓസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബെസ്റ്റ് ആക്ടർ അവാർഡും ബെസ്റ്റ് ഇന്റർനാഷണൽ ആക്ടർ അവാർഡും ഹീത്ത് കരസ്ഥമാക്കി. ഹീത്തിന്റെ അഭിനയപാടവം വെളിച്ചത്ത് വന്നു.ഈയൊരു കാലയളവിലാണ് ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ബിഗിൻസ് സിനിമലോകം കീഴടക്കുന്നത്. ലോകത്താകമാനം സിനിമ പ്രേമികളുടെ മനം കവർന്ന ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിനവർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ക്രിസ്റ്റഫർ നോളൻ സമ്മർദ്ദത്തിന്റെ കൊടുമുടിയിലായിരുന്നു. താൻ മനസ്സിൽ കണ്ട വില്ലൻ വേഷം കൈകാര്യം ചെയ്യാൻ പറ്റിയ ഒരാളെ ഇത് വരെ കണ്ടെത്താനായിട്ടില്ല എന്നത് നോളന് വല്ലാതെ തലവേദന സൃഷ്ടിച്ചു. അപ്പോഴേക്കും ബാറ്റ്മാനിലെ വില്ലൻ വേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
മഷിയിട്ട് നോക്കിയിട്ടും തന്റെ കഥാപാത്രത്തിന് അനുയോജ്യമായ ഒരു നടനെ കണ്ടെത്താൻ കഴിയാത്തതിൽ നോളൻ തലപുകഞ്ഞിരിക്കുന്ന സന്ദർഭം. അവിചാരിതമായാണ് ഹീത്തിന്റെ പ്രകടനം നോളന്റെ കണ്ണിൽപെട്ടത്. തന്റെ കഥാപാത്രം ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ഹീത്തിനെ കൊണ്ട് കഴിയുമെന്ന് നോളൻ വിശ്വസിച്ചു. ഉടനെ തന്നെ ഹീത്തിനെ നോളൻ അമേരിക്കയിലേക്ക് ക്ഷണിച്ചു. മറുത്തൊന്നും ചിന്തിക്കാതെ ഹീത്ത് അമേരിക്കയിലെത്തി. എന്നാൽ തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കേവലം ഒരു ഓസ്ട്രേലിയൻ നടനാണ് വരുന്നതെന്ന വാർത്ത പ്രേക്ഷകരെ ചൊടിപ്പിച്ചു. അവർ പ്രതിഷേധമാരംഭിച്ചു. അമേരിക്കയിൽ വന്നിറങ്ങിയ ഹീത്തിന് നല്ലൊരു വരവേൽപ്പല്ല ലഭിച്ചത്.
സ്ഥിതിഗതികൾ ഗുരുതരമാവുകയാണെന്ന കണ്ട നോളന്റെ ആത്‌മവിശ്വാസം ഒരൽപ്പം കുറഞ്ഞു. താനെടുക്കുന്ന സിനിമ ഒരു പ്രേക്ഷകനെ പോലും നിരാശപ്പെടുത്തരുതെന്ന നിർബന്ധമുള്ള നോളൻ രണ്ടും കല്പിച്ചിറങ്ങി. തന്റെ കഥാപാത്രത്തിന്റെ ഗൗരവം ഹീത്തിനെ പറഞ്ഞുമനസ്സിലാക്കി കൊടുത്തു. താൻ മനസ്സിൽ കണ്ട സൈക്കോ കഥാപാത്രം പൂർണ്ണതയിലെത്തിക്കാൻ എന്തും ത്യജിക്കണമെന്ന് നോളൻ ഹീത്തിനോട് ആവശ്യപ്പെട്ടു. ആത്മാർത്ഥയും അർപ്പണമനോഭാവവും കൈമുതലാക്കിയ ഹീത്ത് ലെഡ്ജർ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ആ കഥാപാത്രമാവാൻ തീരുമാനിച്ചു.
ആരോടും സംസാരിക്കാത്ത, എന്ത് സംഭവിച്ചാലും ഒരു കൂസലുമില്ലാത്ത, അസഹ്യമായ രീതിയിൽ പൊട്ടിച്ചിരിക്കുന്ന ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കാൻ ഹീത്ത് ശ്രമം തുടങ്ങി. ജോക്കർ എന്ന കഥാപാത്രത്തെ അയാൾ ശരിക്കും ആഴത്തിൽ പഠിച്ചു. തന്റെ കഥാപാത്രം പൂർണ്ണതയിലെത്താനും കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കാതിരിക്കാനും വേണ്ടി എന്തും ത്യജിക്കാൻ ഹീത്ത് ഒരുക്കമായിരുന്നു. അങ്ങനെ ഹീത്ത് ഏകാന്തവാസം ആരംഭിച്ചു. ഒരു അടച്ചിട്ട ഹോട്ടൽ മുറിയിൽ താമസം തുടങ്ങി. ഭക്ഷണം മാത്രം ഒരാൾ കൊണ്ട് വന്നു തരും. ഒരാളോടും ഹീത്ത് സംസാരിച്ചില്ല. അങ്ങനെ ഒന്നരമാസം, അതായത് നാല്പത്തിയഞ്ച് ദിവസം മനുഷ്യസഹവാസമില്ലാതെ ഹീത്ത് ആ ഹോട്ടൽ മുറിയിൽ കഴിച്ചു കൂട്ടി. മിക്ക സമയങ്ങളിലും നിർവികാരിതനായി കണ്ണാടിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഹീത്ത്. പതിയെ പതിയെ ആ സൈക്കോ കഥാപാത്രത്തിനോട് സാമ്യം പുലർത്താൻ ഹീത്തിന് കഴിഞ്ഞു.
ഏകാന്തവാസത്തിന് ശേഷം ഷൂട്ടിംഗ് സൈറ്റിൽ എത്തിയ ഹീത്തിനെ കണ്ട് പലരും അമ്പരന്നു. ആളാകെ മാറിയിരിക്കുന്നു. മേക്കപ്പ് ഇട്ടതോടെ നോളന്റെ ജോക്കർ കഥാപാത്രം യഥാർത്ഥമാവാൻ തുടങ്ങി. മേക്കപ്പ് ഇടുന്ന സമയത്ത് ഹീത്തിന്റെ പെരുമാറ്റം കണ്ട് താൻ ഒട്ടേറെ തവണ പേടിച്ചിരുന്നതായി മേക്കപ്പ്മാൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ഹീത്ത് അവിടെ കാഴ്ച്ചവെച്ചത്. ഹീത്തിന്റെ ആ കൊലച്ചിരി അവിടെയുള്ള പലരെയും അമ്പരപ്പിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയവർ ഉണ്ട്. സിനിമയിലെ നായകനായ ക്രിസ്ത്യൻ ബെയ്ൽ തന്നെ ഹീത്തിന്റെ പ്രകടനം കണ്ട് അമ്പരന്നു. ഷൂട്ടിംഗ് വേളയിൽ തന്നെ ശരിക്കും ഇടിക്കാനും വേദനിപ്പിക്കാനും ഹീത്ത് ആവിശ്യപ്പെട്ടിരുന്നതായി ബെയ്ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്രെയേറെ ആത്മാർത്ഥയായിരുന്നു ഹീത്ത് ആ കഥാപാത്രത്തോട് കാണിച്ചിരുന്നത്. പക്ഷെ പഴയ ഹീത്തിനെ അവർക്കാർക്കും അവിടെ കാണാൻ കഴിഞ്ഞില്ല.
ഷൂട്ടിങ്ങിനിടയിലോ അതിന് ശേഷമോ ആരോടെങ്കിലും സംസാരിക്കാൻ അവൻ കൂട്ടാക്കിയില്ല. ഉടനെ ഹോട്ടൽ മുറിയിൽ പോയി ചിലവഴിക്കും. ശരിക്കും ഒറ്റപ്പെട്ടവനെ പോലെയായിരുന്നു ഹീത്ത് പെരുമാറിയിരുന്നത്. ആ കഥാപാത്രം അത്രമേൽ ആഴത്തിൽ ഹീത്തിനെ സ്വാധീനിച്ചിരുന്നതായാണ് പറയപ്പെടുന്നത്. പല രാത്രികളിലും ഹീത്തിന് ഉറക്കം നഷ്ടപ്പെട്ടു. അവൻ മനസ്സ് തുറന്ന് സംസാരിച്ചിരുന്ന വ്യക്തികളിലൊരാൾ അവന്റെ സഹോദരി കെയ്റ്റായിരുന്നു. തനിക്ക് ഉറക്കം ലഭിക്കുന്നില്ലെന്ന് ഹീത്ത് തന്റെ സഹോദരരിയോട് പറഞ്ഞിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഡോക്ടറെ കാണാൻ ഹീത്ത് പോവുന്നത്. അവൻ ഉറക്കഗുളികളിൽ ആശ്രയം തേടി. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പൊതുവേദികളിൽ പങ്കെടുക്കുന്നത് ഹീത്ത് ഒഴിവാക്കികൊണ്ടിരുന്നു. ജനസമ്പർക്കം ഹീത്തിന് അസ്വസ്ഥത സൃഷ്ടിച്ചു. ഈയൊരു കാലയളവിൽ തന്നെയാണ് ഹീത്തിന്റെ ഭാര്യയായ മിഷേൽ വില്യംസ് ബന്ധം വേർപിരിയുന്നത്. തന്റെ മകളായിരുന്നു മാറ്റിൽഡ റോസ് തന്നിൽ നിന്നും അകന്നോടെ ഹീത്ത് പൂർണ്ണമായും ഏകാന്തതയിലായി.
ഇതോടെ ഉറക്കഗുളികളായിരുന്നു ഹീത്തിന്റെ ഏകആശ്രയം. അങ്ങനെ 2008 ജനുവരി 22 ന് ഹോട്ടൽ മുറിയിൽ ഹീത്ത് ലെഡ്ജർ മരിച്ചു കിടക്കുന്നത് ഹോട്ടൽ ക്ലീൻ ചെയ്യാൻ വന്ന വ്യക്തി കണ്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായ മരുന്നുപായോഗമാണ് മരണകാരണമെന്ന് വിധിയെഴുതപ്പെട്ടു. അനേകം വിഭാഗത്തിൽ പെട്ട മരുന്നുകൾ കൂട്ടിക്കലർത്തി ഉപയോഗിച്ചതാണ് ഇരുപത്തിയെട്ടാം വയസ്സിൽ തന്നെ ഹീത്ത് ലോകത്തോട് വിടപറയാൻ കാരണമെന്ന് കുറിക്കപ്പെട്ടു. ഹീത്തിന്റെ മരണം ലോകത്തെ ഞെട്ടിച്ചു. മൈക്കിൾ ജാക്സണിന്റെ മരണത്തിൽ രഹസ്യസംഘടനയായ ഇല്ല്യൂമിനേറ്റിക്ക് പങ്കുണ്ടെന്ന ആരോപണം പോലെ ഹീത്തിന്റെ മരണത്തിലും അവർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.
ദി ഡാർക്ക് നൈറ്റ് എന്ന സിനിമ ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപായിരുന്നു ഹീത്ത് ലെഡ്ജർ ലോകം വെടിഞ്ഞത്. സിനിമ ഇറങ്ങിയതോടെ ജോക്കർ എന്ന കഥാപാത്രം ലോകം കീഴടക്കി. ബാറ്റ്മാനെ അവതരിപ്പിച്ച ബെയ്ലിനെ ഒരു വശത്തേക്ക് മാറ്റി നിർത്തി ഹീത്ത് നിറഞ്ഞാടുകയായിരുന്നു. ജോക്കർ എന്ന കഥാപാത്രം ലോകത്തിന്റെ മുക്കിലും മൂലയിലും പ്രചരിക്കപ്പെട്ടു. ഓരോ ഡയലോഗുകൾക്കും ആരാധകർ ഉണ്ടായി. ഒട്ടേറെ ഫിലിം ഫെസ്റ്റിവെലുകളിൽ ബഹുമതികൾ വാരിക്കൂട്ടി. സിനിമയും ജോക്കറും പുരസ്‌കാരങ്ങൾ നേടിക്കൊണ്ടേയിരുന്നു. ആ കഥാപാത്രം ഹീത്തിന് ഓസ്കാർ നേടികൊടുത്തു. പക്ഷെ അത് ആ വേദിയിൽ സ്വീകരിക്കാനും കയ്യടികൾ ഏറ്റുവാങ്ങാനും ഹീത്ത് അവിടെ ഇല്ലായിരുന്നു. അയാൾ ആ കഥാപാത്രത്തോടൊപ്പം പോയ്മറഞ്ഞിരുന്നു.
ഹീത്ത് സമ്മർദ്ദത്തിനടിമയായിരുന്നു എന്ന കാര്യം സഹോദരി കെയ്റ്റ പൂർണ്ണമായും നിഷേധിച്ചിരുന്നു. എന്നാൽ ഹീത്ത് മനസ്സ് തുറന്ന് സംസാരിച്ചത് കെയ്‌റ്റിനോട് മാത്രമായിരുന്നു. വല്ലപ്പോഴും പിതാവിനോടും സംസാരിക്കും. ഹീത്തിന്റെ മരണം നോളനേയും ഏറെ വേദനിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സിനിമലോകത്തിനു നികത്താനാവാത്ത നഷ്ടമായിരുന്നു ഹീത്തിന്റെ അകാലമരണം. പക്ഷെ ജോക്കർ എന്ന കഥാപാത്രം ഭൂമിയിൽ ജീവൻ അവശേഷിക്കുന്ന കാലത്തോളം നിലനിൽക്കും. അത്കൊണ്ട് തന്നെ ഹീത്തിന് മരണമില്ലെന്നാണ് ആരാധകർ വിശ്വസിക്കുന്നത് !
സംഭവബഹുലമായിരുന്നു ലെഡ്ജറുടെ ജീവിതകഥ. 1979 ഏപ്രിൽ നാലിന് വെസ്റ്റേൺ ഓസ്ട്രേലിയയിലായിരുന്നു ഹീത്തിന്റെ ജനനം. തന്റെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. ചെസ്സിലും ഐസ്ഹോക്കിയിലും മികവ് പുലർത്തിയ ലെഡ്ജർ ആഗ്രഹിച്ചിരുന്നത് ഒരു അഭിനേതാവാകാനായിരുന്നു. അവന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത് അവന്റെ സഹോദരിയും നടിയുമായിരുന്ന കെയ്റ്റായിരുന്നു. ഓസ്ട്രേലിയയിലെ ഒരു ടിവി ഷോയിൽ അവൻ കരിയർ ആരംഭിച്ചു. തന്റെ സ്വപ്‌നങ്ങൾ പതിയെ പതിയെ സാക്ഷാൽകരിക്കാൻ അവൻ കഠിനാദ്ധ്യാനം ചെയ്തു. അധികം വൈകാതെ തന്നെ അവൻ തിരശീലയിൽ പ്രത്യക്ഷപ്പെട്ടു. 1995 ൽ അവൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ അഭിനേതാവെന്ന നിലയിൽ ശ്രദ്ധപിടിച്ചു പറ്റാൻ 2005 വരെ അവന് കാത്തിരിക്കേണ്ടി വന്നു.
രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ ബ്രോക്ക്മാക്ക് മൗണ്ടൈൻ എന്ന സിനിമയിൽ ഹീത്ത് അവതരിപ്പിച്ച എന്നിസ് ഡെൽമാർ എന്ന കഥാപാത്രം ഏറെ പ്രേക്ഷകപ്രശംസ നേടി. ഓസ്ട്രേലിയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബെസ്റ്റ് ആക്ടർ അവാർഡും ബെസ്റ്റ് ഇന്റർനാഷണൽ ആക്ടർ അവാർഡും ഹീത്ത് കരസ്ഥമാക്കി. ഹീത്തിന്റെ അഭിനയപാടവം വെളിച്ചത്ത് വന്നു.ഈയൊരു കാലയളവിലാണ് ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ബിഗിൻസ് സിനിമലോകം കീഴടക്കുന്നത്. ലോകത്താകമാനം സിനിമ പ്രേമികളുടെ മനം കവർന്ന ബാറ്റ്മാന്റെ രണ്ടാം ഭാഗത്തിനവർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ക്രിസ്റ്റഫർ നോളൻ സമ്മർദ്ദത്തിന്റെ കൊടുമുടിയിലായിരുന്നു. താൻ മനസ്സിൽ കണ്ട വില്ലൻ വേഷം കൈകാര്യം ചെയ്യാൻ പറ്റിയ ഒരാളെ ഇത് വരെ കണ്ടെത്താനായിട്ടില്ല എന്നത് നോളന് വല്ലാതെ തലവേദന സൃഷ്ടിച്ചു. അപ്പോഴേക്കും ബാറ്റ്മാനിലെ വില്ലൻ വേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
മഷിയിട്ട് നോക്കിയിട്ടും തന്റെ കഥാപാത്രത്തിന് അനുയോജ്യമായ ഒരു നടനെ കണ്ടെത്താൻ കഴിയാത്തതിൽ നോളൻ തലപുകഞ്ഞിരിക്കുന്ന സന്ദർഭം. അവിചാരിതമായാണ് ഹീത്തിന്റെ പ്രകടനം നോളന്റെ കണ്ണിൽപെട്ടത്. തന്റെ കഥാപാത്രം ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ഹീത്തിനെ കൊണ്ട് കഴിയുമെന്ന് നോളൻ വിശ്വസിച്ചു. ഉടനെ തന്നെ ഹീത്തിനെ നോളൻ അമേരിക്കയിലേക്ക് ക്ഷണിച്ചു. മറുത്തൊന്നും ചിന്തിക്കാതെ ഹീത്ത് അമേരിക്കയിലെത്തി. എന്നാൽ തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കേവലം ഒരു ഓസ്ട്രേലിയൻ നടനാണ് വരുന്നതെന്ന വാർത്ത പ്രേക്ഷകരെ ചൊടിപ്പിച്ചു. അവർ പ്രതിഷേധമാരംഭിച്ചു. അമേരിക്കയിൽ വന്നിറങ്ങിയ ഹീത്തിന് നല്ലൊരു വരവേൽപ്പല്ല ലഭിച്ചത്.
സ്ഥിതിഗതികൾ ഗുരുതരമാവുകയാണെന്ന കണ്ട നോളന്റെ ആത്‌മവിശ്വാസം ഒരൽപ്പം കുറഞ്ഞു. താനെടുക്കുന്ന സിനിമ ഒരു പ്രേക്ഷകനെ പോലും നിരാശപ്പെടുത്തരുതെന്ന നിർബന്ധമുള്ള നോളൻ രണ്ടും കല്പിച്ചിറങ്ങി. തന്റെ കഥാപാത്രത്തിന്റെ ഗൗരവം ഹീത്തിനെ പറഞ്ഞുമനസ്സിലാക്കി കൊടുത്തു. താൻ മനസ്സിൽ കണ്ട സൈക്കോ കഥാപാത്രം പൂർണ്ണതയിലെത്തിക്കാൻ എന്തും ത്യജിക്കണമെന്ന് നോളൻ ഹീത്തിനോട് ആവശ്യപ്പെട്ടു. ആത്മാർത്ഥയും അർപ്പണമനോഭാവവും കൈമുതലാക്കിയ ഹീത്ത് ലെഡ്ജർ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ആ കഥാപാത്രമാവാൻ തീരുമാനിച്ചു.
ആരോടും സംസാരിക്കാത്ത, എന്ത് സംഭവിച്ചാലും ഒരു കൂസലുമില്ലാത്ത, അസഹ്യമായ രീതിയിൽ പൊട്ടിച്ചിരിക്കുന്ന ആ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കാൻ ഹീത്ത് ശ്രമം തുടങ്ങി. ജോക്കർ എന്ന കഥാപാത്രത്തെ അയാൾ ശരിക്കും ആഴത്തിൽ പഠിച്ചു. തന്റെ കഥാപാത്രം പൂർണ്ണതയിലെത്താനും കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കാതിരിക്കാനും വേണ്ടി എന്തും ത്യജിക്കാൻ ഹീത്ത് ഒരുക്കമായിരുന്നു. അങ്ങനെ ഹീത്ത് ഏകാന്തവാസം ആരംഭിച്ചു. ഒരു അടച്ചിട്ട ഹോട്ടൽ മുറിയിൽ താമസം തുടങ്ങി. ഭക്ഷണം മാത്രം ഒരാൾ കൊണ്ട് വന്നു തരും. ഒരാളോടും ഹീത്ത് സംസാരിച്ചില്ല. അങ്ങനെ ഒന്നരമാസം, അതായത് നാല്പത്തിയഞ്ച് ദിവസം മനുഷ്യസഹവാസമില്ലാതെ ഹീത്ത് ആ ഹോട്ടൽ മുറിയിൽ കഴിച്ചു കൂട്ടി. മിക്ക സമയങ്ങളിലും നിർവികാരിതനായി കണ്ണാടിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഹീത്ത്. പതിയെ പതിയെ ആ സൈക്കോ കഥാപാത്രത്തിനോട് സാമ്യം പുലർത്താൻ ഹീത്തിന് കഴിഞ്ഞു.
ഏകാന്തവാസത്തിന് ശേഷം ഷൂട്ടിംഗ് സൈറ്റിൽ എത്തിയ ഹീത്തിനെ കണ്ട് പലരും അമ്പരന്നു. ആളാകെ മാറിയിരിക്കുന്നു. മേക്കപ്പ് ഇട്ടതോടെ നോളന്റെ ജോക്കർ കഥാപാത്രം യഥാർത്ഥമാവാൻ തുടങ്ങി. മേക്കപ്പ് ഇടുന്ന സമയത്ത് ഹീത്തിന്റെ പെരുമാറ്റം കണ്ട് താൻ ഒട്ടേറെ തവണ പേടിച്ചിരുന്നതായി മേക്കപ്പ്മാൻ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ഹീത്ത് അവിടെ കാഴ്ച്ചവെച്ചത്. ഹീത്തിന്റെ ആ കൊലച്ചിരി അവിടെയുള്ള പലരെയും അമ്പരപ്പിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയവർ ഉണ്ട്. സിനിമയിലെ നായകനായ ക്രിസ്ത്യൻ ബെയ്ൽ തന്നെ ഹീത്തിന്റെ പ്രകടനം കണ്ട് അമ്പരന്നു. ഷൂട്ടിംഗ് വേളയിൽ തന്നെ ശരിക്കും ഇടിക്കാനും വേദനിപ്പിക്കാനും ഹീത്ത് ആവിശ്യപ്പെട്ടിരുന്നതായി ബെയ്ൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്രെയേറെ ആത്മാർത്ഥയായിരുന്നു ഹീത്ത് ആ കഥാപാത്രത്തോട് കാണിച്ചിരുന്നത്. പക്ഷെ പഴയ ഹീത്തിനെ അവർക്കാർക്കും അവിടെ കാണാൻ കഴിഞ്ഞില്ല.
ഷൂട്ടിങ്ങിനിടയിലോ അതിന് ശേഷമോ ആരോടെങ്കിലും സംസാരിക്കാൻ അവൻ കൂട്ടാക്കിയില്ല. ഉടനെ ഹോട്ടൽ മുറിയിൽ പോയി ചിലവഴിക്കും. ശരിക്കും ഒറ്റപ്പെട്ടവനെ പോലെയായിരുന്നു ഹീത്ത് പെരുമാറിയിരുന്നത്. ആ കഥാപാത്രം അത്രമേൽ ആഴത്തിൽ ഹീത്തിനെ സ്വാധീനിച്ചിരുന്നതായാണ് പറയപ്പെടുന്നത്. പല രാത്രികളിലും ഹീത്തിന് ഉറക്കം നഷ്ടപ്പെട്ടു. അവൻ മനസ്സ് തുറന്ന് സംസാരിച്ചിരുന്ന വ്യക്തികളിലൊരാൾ അവന്റെ സഹോദരി കെയ്റ്റായിരുന്നു. തനിക്ക് ഉറക്കം ലഭിക്കുന്നില്ലെന്ന് ഹീത്ത് തന്റെ സഹോദരരിയോട് പറഞ്ഞിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് ഡോക്ടറെ കാണാൻ ഹീത്ത് പോവുന്നത്. അവൻ ഉറക്കഗുളികളിൽ ആശ്രയം തേടി. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പൊതുവേദികളിൽ പങ്കെടുക്കുന്നത് ഹീത്ത് ഒഴിവാക്കികൊണ്ടിരുന്നു. ജനസമ്പർക്കം ഹീത്തിന് അസ്വസ്ഥത സൃഷ്ടിച്ചു. ഈയൊരു കാലയളവിൽ തന്നെയാണ് ഹീത്തിന്റെ ഭാര്യയായ മിഷേൽ വില്യംസ് ബന്ധം വേർപിരിയുന്നത്. തന്റെ മകളായിരുന്നു മാറ്റിൽഡ റോസ് തന്നിൽ നിന്നും അകന്നോടെ ഹീത്ത് പൂർണ്ണമായും ഏകാന്തതയിലായി.
ഇതോടെ ഉറക്കഗുളികളായിരുന്നു ഹീത്തിന്റെ ഏകആശ്രയം. അങ്ങനെ 2008 ജനുവരി 22 ന് ഹോട്ടൽ മുറിയിൽ ഹീത്ത് ലെഡ്ജർ മരിച്ചു കിടക്കുന്നത് ഹോട്ടൽ ക്ലീൻ ചെയ്യാൻ വന്ന വ്യക്തി കണ്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം അമിതമായ മരുന്നുപായോഗമാണ് മരണകാരണമെന്ന് വിധിയെഴുതപ്പെട്ടു. അനേകം വിഭാഗത്തിൽ പെട്ട മരുന്നുകൾ കൂട്ടിക്കലർത്തി ഉപയോഗിച്ചതാണ് ഇരുപത്തിയെട്ടാം വയസ്സിൽ തന്നെ ഹീത്ത് ലോകത്തോട് വിടപറയാൻ കാരണമെന്ന് കുറിക്കപ്പെട്ടു. ഹീത്തിന്റെ മരണം ലോകത്തെ ഞെട്ടിച്ചു. മൈക്കിൾ ജാക്സണിന്റെ മരണത്തിൽ രഹസ്യസംഘടനയായ ഇല്ല്യൂമിനേറ്റിക്ക് പങ്കുണ്ടെന്ന ആരോപണം പോലെ ഹീത്തിന്റെ മരണത്തിലും അവർക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു.
ദി ഡാർക്ക് നൈറ്റ് എന്ന സിനിമ ഇറങ്ങുന്നതിന്റെ ഒരു മാസം മുൻപായിരുന്നു ഹീത്ത് ലെഡ്ജർ ലോകം വെടിഞ്ഞത്. സിനിമ ഇറങ്ങിയതോടെ ജോക്കർ എന്ന കഥാപാത്രം ലോകം കീഴടക്കി. ബാറ്റ്മാനെ അവതരിപ്പിച്ച ബെയ്ലിനെ ഒരു വശത്തേക്ക് മാറ്റി നിർത്തി ഹീത്ത് നിറഞ്ഞാടുകയായിരുന്നു. ജോക്കർ എന്ന കഥാപാത്രം ലോകത്തിന്റെ മുക്കിലും മൂലയിലും പ്രചരിക്കപ്പെട്ടു. ഓരോ ഡയലോഗുകൾക്കും ആരാധകർ ഉണ്ടായി. ഒട്ടേറെ ഫിലിം ഫെസ്റ്റിവെലുകളിൽ ബഹുമതികൾ വാരിക്കൂട്ടി. സിനിമയും ജോക്കറും പുരസ്‌കാരങ്ങൾ നേടിക്കൊണ്ടേയിരുന്നു. ആ കഥാപാത്രം ഹീത്തിന് ഓസ്കാർ നേടികൊടുത്തു. പക്ഷെ അത് ആ വേദിയിൽ സ്വീകരിക്കാനും കയ്യടികൾ ഏറ്റുവാങ്ങാനും ഹീത്ത് അവിടെ ഇല്ലായിരുന്നു. അയാൾ ആ കഥാപാത്രത്തോടൊപ്പം പോയ്മറഞ്ഞിരുന്നു.
ഹീത്ത് സമ്മർദ്ദത്തിനടിമയായിരുന്നു എന്ന കാര്യം സഹോദരി കെയ്റ്റ പൂർണ്ണമായും നിഷേധിച്ചിരുന്നു. എന്നാൽ ഹീത്ത് മനസ്സ് തുറന്ന് സംസാരിച്ചത് കെയ്‌റ്റിനോട് മാത്രമായിരുന്നു. വല്ലപ്പോഴും പിതാവിനോടും സംസാരിക്കും. ഹീത്തിന്റെ മരണം നോളനേയും ഏറെ വേദനിപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. സിനിമലോകത്തിനു നികത്താനാവാത്ത നഷ്ടമായിരുന്നു ഹീത്തിന്റെ അകാലമരണം. പക്ഷെ ജോക്കർ എന്ന കഥാപാത്രം ഭൂമിയിൽ ജീവൻ അവശേഷിക്കുന്ന കാലത്തോളം നിലനിൽക്കും. അത്കൊണ്ട് തന്നെ ഹീത്തിന് മരണമില്ലെന്നാണ് ആരാധകർ വിശ്വസിക്കുന്നത് !
No comments:
Post a Comment